ന്യൂഡൽഹി: സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരി ആദ്യവാരമുണ്ടാകും. ജനുവരി രണ്ടിന് വിധിപ്പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ ആരംഭിക്കുക. ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ അതിനുശേഷം ലഭിക്കും.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഇന്നലെ കാപ്പന് ജാമ്യം അനുവദിച്ചത്. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.