Type Here to Get Search Results !

​ലജ്ജാകരം', 'മഹത്തായ നിമിഷത്തെ നശിപ്പിച്ചു'; മെസ്സിയെ 'ബിഷ്ത്' പുതപ്പിച്ചതിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ



ദോഹ: ലോകകിരീടം ഏറ്റുവാങ്ങുന്നതിനുമുൻപ് അർജന്റീന താരം ലയണൽ മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ 'ബിഷ്ത്' ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ. ലജ്ജാകരമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നടപടിയെ ബി.ബി.സിയിൽ തത്സമയ സംപ്രേഷണത്തിനിടെ ബി.ബി.സി അവതാരകർ വിശേഷിപ്പിച്ചത്. മഹത്തായൊരു നിമിഷത്തെ നശിപ്പിച്ച നടപടിയെന്ന തലക്കെട്ടോടെ ടെലഗ്രാഫ് പ്രത്യേക റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. യൂറോപ്പിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും വലിയ വിമർശനമാണ് നടത്തിയത്.


ഇതൊരു മാന്ത്രിക നിമിഷമാണ്, ഈ സമയത്ത് മെസ്സിയെ, അദ്ദേഹത്തിന്റെ അർജൻീന കുപ്പായത്തെ മറച്ചുവച്ചത് ലജ്ജാകരമാണെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റും മുൻ ബാഴ്‌സലോണ താരവുമായ ഗാരി ലിനേക്കർ പ്രതികരിച്ചത്. ബി.ബി.സിയിൽ സമ്മാനദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു പരാമർശം. ഒപ്പമുണ്ടായിരുന്ന മുൻ അർജന്റീന താരം പാബ്ലോ സബലേറ്റ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഒടുവിൽ മെസ്സി ബിഷ്ത് അഴിച്ചുവച്ചതോടെ അദ്ദേഹം ആ ചെറിയ കുപ്പായം ഊരിക്കളഞ്ഞിരിക്കുന്നുവെന്നും ലിനേക്കർ കൂട്ടിച്ചേർത്തു.


ഫൈനലിനു തൊട്ടുമുൻപുള്ള കലാശപ്പരിപാടികൾ ബി.ബി.സി തത്സമയം സംപ്രേഷണം ചെയ്തിരുന്നില്ല. ഉദ്ഘാടന പരിപാടികളും പ്രധാന ചാനലായ 'ബി.ബി.സി വണി'ൽ നൽകാതെ ബഹിഷ്‌ക്കരിച്ചിരുന്നു. പകരം ഐപ്ലെയറിലും വെബ്‌സൈറ്റിലുമാണ് നൽകിയത്. ഇതിനെതിരെ വൻ വിമർശമുയർന്നിരുന്നു. ഖത്തറിനെ അപമാനിക്കുകയാണ് ബി.ബി.സി ചെയ്തതെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റായ പിയേഴ്‌സ് മോർഗൻ പ്രതികരിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad