ചീട്ടു കളിയുടെ ഓൺലൈൻ രൂപമാണ് ഓൺലൈൻ റമ്മി.ചീട്ടുകളിയിൽ ചൂതാട്ടം പോലെ പണം വെച്ച് ആണ് റമ്മി കളിക്കുന്നത്. ആദ്യ കാലങ്ങളിൽ പല വെബ്സൈറ്റുകളിലാണ് റമ്മി കളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ആപ്പുകളുടെ സൗകര്യവും വർധിച്ചതോടെ മൊബൈൽ ഫോൺ വഴിയാണ് റമ്മി കളിക്കുന്നത്.
നിരവധി റമ്മി ഗെയിം ആപ്ലിക്കേഷനുകളാണുള്ളത്. ഓൺലൈനായി പണമിടപാട് നടത്തി ലഭിക്കുന്ന കാർഡുകൾക്ക് അനുസരിച്ച് കളിക്കണം.വലിയ തോതിൽ കാശ് പോകുന്നു എന്ന പേരിൽ കേരള ഹൈക്കോടതിയിൽ വന്ന ഹർജി സ്വീകരിച്ച കോടതി ഇതുപോലെയുള്ള ഓൺലൈൻ റമ്മി ഗെയ്മിന്റെ ബ്രാൻഡ് അംബാസിഡർമാരായ നടൻ അജു വർഗീസ്, തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ ഗെയിം സമൂഹത്തിന് വലിയ വിപത്താണെന്ന് നിരീക്ഷിച്ച കോടതി സർക്കാരിനോട് നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു.
അതിനെ തുടർന്ന് 1960-ലെ കേരള ഗെയിമിങ്ങ് ആക്ട് സെക്ഷൻ 14 എയിൽ ഇതിനായി ഭേദഗതി വരുത്തി. പരാതി ലഭിക്കുന്നതിന്റെ മുറയ്ക്ക് സംസ്ഥാന പൊലീസിന് ആപ്പുകൾക്കെതിരെ കേസെടുക്കാം. അതോടൊപ്പം അതിന്റെ ഉപഭോക്താക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ സാധിക്കും. സംസ്ഥാനത്ത് നേരത്തെ മുതൽ കാശ് വെച്ചുള്ള ചീട്ട് കളി ,ചൂതാട്ടം തുടങ്ങിയവ നിരോധിച്ചിട്ടുള്ളതാണ്. അതെ നിയമത്തിന്റെ പിൻബലത്തിലാണ് കേരളത്തിൽ ഓൺലൈൻ റമ്മി നിയമ വിരുദ്ധമാക്കിയത് .
പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ജനങ്ങളില്‍ ആസക്തി വളര്‍ത്തുകയും അവ ആളുകളെ ആത്മഹത്യയിലേക്കു നയിക്കുമെന്നാണ് വിദ്ഗ്ധർ പറയുന്നത് . ലോക്ഡൗണ്‍ സമയത്ത് സമയം കളയാനായാണ് മിക്ക യുവാക്കളും ഗെയിം കളിച്ചു തുടങ്ങിയത്. എന്നാല്‍, അധികം താമസിയാതെ അതില്‍ ആസക്തി കയറി. ആദ്യം ആയിരം രൂപ ലഭിച്ചപ്പോള്‍ ആവേശം മൂത്തു. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിച്ചു കൊണ്ടു കളി തുടർന്നു . അവസാനം എല്ലാം നഷ്ടപ്പെടും. നഷ്ടം കളിയിലൂടെ തന്നെ നികത്താനായി കടവും വാങ്ങും. വര്‍ഷങ്ങളായി ഉണ്ടാക്കിയ പണം മുഴുവന്‍ മാസങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുക മാത്രമല്ല കടവും കയറി ജീവനൊടുക്കും.
ഓണ്‍ലൈന്‍ ഗെയിമുകള്‍ ആളുകളുടെ ശാരീരികവും , മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. യുവാക്കളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ ഗെയിം മൂലം ഉണ്ടാകുന്നു. മറ്റൊരു പ്രശ്‌നം എന്തെങ്കിലു ചെയ്യാനുള്ള പ്രചോദനം വരെ ഇല്ലാതാക്കുന്നു എന്നതാണ്. വൈകാരികമായ അടിച്ചമര്‍ത്തല്‍, പിരിമുറുക്കാം, മാനസികാരോഗ്യം നഷ്ടപ്പെടല്‍, വ്യക്തി ബന്ധങ്ങള്‍ വഷളാകല്‍, വ്യക്തിക്ക് സമൂഹവുമായുള്ള ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇങ്ങനെ പലതും ഇതിന്റെ ഭാഗമായി സംഭവിക്കുന്നുണ്ട്.
സമൂഹത്തിന് ഭീഷണിയായ
ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ സമ്പൂര്‍ണമായും നിരോധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . പണം വച്ചുള്ള കളികള്‍ വാതുവയ്പ്പിനു സമമാണ്. ആളുകള്‍ ഒരു രസത്തിനു വേണ്ടി ഇവ കളിച്ചുതുടങ്ങും. പിന്നെ അവയുടെ ആകര്‍ഷണവലയത്തില്‍ കുടുങ്ങും. മദ്യവും , മയക്കുമരുന്നും പോലെ സമ്പൂര്‍ണ നിരോധനം ആവശ്യമുള്ള ഒന്നാണിത് .
ലോക്ഡൗണില്‍ പെട്ട ജനങ്ങളില്‍ 25നും 45നും മധ്യേയുള്ളവരാണ് ഇതില്‍ പെട്ടത് . കളിയുടെ മാസ്മരികവലയത്തില്‍ ഒരിക്കല്‍ പെടുന്നവര്‍ പിന്നീട് അതു ഭേദിക്കാനാകുന്നില്ല .പിന്നീട് അത് കുടുംബത്തിലും , കൂട്ടുകാര്‍ക്കിടയിലും , സമൂഹത്തിലും പ്രശ്‌നങ്ങളായി തീരുന്നു. പഠനത്തിലും , ജോലിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുടുംബാംഗങ്ങള്‍ ചുറ്റുമിരിക്കുമ്പോള്‍ മാത്രം ഇന്റര്‍നെറ്റില്‍ പ്രവേശിക്കുക എന്നതാണ് ഈ കെണിയില്‍ പെട്ടുപോയവര്‍ക്ക് രക്ഷപെടാൻ ഡോക്ടര്‍മാർ നല്‍കുന്ന ഉപദേശം. കാരണം ഏകാന്തത ഇത്തരം കളികളിലേര്‍പ്പെടാനുള്ള പ്രേരണ നല്‍കുന്നു.
ഇന്റര്‍നെറ്റ് ഗെയിമുകള്‍ അതിവേഗമാണ് പടരുന്നത്. ജനപ്രിയ ഓൺലൈൻ ചൂതാട്ട ഗെയിമുകളെല്ലാം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ആകര്‍ഷിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളുടെ പരസ്യങ്ങളില്‍ പ്രശസ്തര്‍ എത്തുന്നത് ഇത്തരം ഗെയിമുകള്‍ കളിക്കാന്‍ പ്രേരണ നല്‍കുന്ന മറ്റൊരു ഘടകമാണ്. സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍. ഇത്തരം ഗെയിമുകള്‍ മുൻപ് നഗരങ്ങളിലാണ് ഒതുങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ഗ്രാമങ്ങളിലും എത്തി. വില കുറഞ്ഞ ഡേറ്റയും, സ്മാര്‍ട് ഫോണും എല്ലാവര്‍ക്കും ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും അതിന് ഇങ്ങനെ ചില പ്രശ്‌നങ്ങളും ഉണ്ട്.
അമ്മയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗെയിം കളിക്കാന്‍ 90,000 രൂപ നഷ്ടപ്പെടുത്തിയ 12കാരന്റെ കഥയും ഇന്ന് പ്രശസ്തമാണ്. ഈ ഗെയിമുകള്‍ എങ്ങനെ കളിക്കണമെന്നു കാണിക്കുന്ന ഇഷ്ടംപോലെ യുട്യൂബ് വിഡിയോകളും ലഭ്യമാണ്. ചുമ്മാതിരുന്നു പണമുണ്ടാക്കാനുള്ള അവസരം എന്ന രീതിയിലാണ് ഇവയെ ചില യുട്യൂബര്‍ മാരും പരിചയപ്പെടുത്തുന്നു. ഇനി കളിക്കാനറിയില്ലെങ്കില്‍ തങ്ങള്‍ കളിച്ചു നേടാം. പണം കിട്ടിയാല്‍ നിങ്ങള്‍ക്കു തരാം. അതിനായി പണം എന്റെ പേരില്‍ നിക്ഷേപിക്കൂ എന്നു പറഞ്ഞ് ആളുകളെ ആകർഷിക്കുന്ന യുട്യൂബര്‍മാര്‍ പോലുമുണ്ട് . ചെറിയ തുക നിക്ഷേപിച്ചാല്‍ വന്‍ തുക നേടാമെന്ന് പറയുന്ന വെബ്‌സൈറ്റുകളും സജീവമാണ്.
പെട്ടെന്ന് പണമുണ്ടാക്കാവുന്ന ചൂതാട്ടജ്വരം മനുഷ്യരെ എളുപ്പം ഗ്രസിക്കാവുന്ന ഒന്നാണെന്ന് ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും. മദ്യപാനവും , മയക്കുമരുന്നും അടക്കമുള്ള പല ആസക്തികളുടെയും ഗണത്തില്‍ വേണമെങ്കില്‍ ഇതിനെയും പെടുത്താം. കാശുവച്ചുള്ള ചീട്ടുകളി മുതല്‍, ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിനൊപ്പം, കുറച്ചു പൈസ നിക്ഷേപിച്ച്, മത്സരം തീരുമ്പോഴേക്ക് അത് പൊലിക്കുമോ എന്ന പിരിമുറുക്കം കൂടെ ആസ്വദിച്ചുവന്നവരുടെവരെ കാര്യം ഓര്‍ക്കുക. ഒന്നും ചെയ്യാതിരുന്നു കാശുണ്ടാക്കുന്നു എന്ന തോന്നല്‍ അതിലേക്കു മുഴുകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഇതൊക്കെ എല്ലാക്കാലത്തും നടന്നു വന്ന കാര്യങ്ങളാണെങ്കില്‍ ലോക്ഡൗണ്‍ കൊണ്ടുവന്ന സവിശേഷ മാനസികാവസ്ഥയും കൂടെ ചേര്‍ന്നപ്പോള്‍ അതു പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നാണ് ലോകമെമ്പാടും നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത്.
കുട്ടിക്കാലത്തു തന്നെ ചൂതാട്ട മനസസ്ഥിതിയിലേക്ക് എത്തിക്കുന്ന ഗെയിമുകള്‍ കളിക്കുന്നവര്‍ സ്വാഭാവികമായും പ്രായമാകുമ്പോള്‍ അത്തരം തോന്നലുകള്‍ വളരുന്നു. പത്തു വയസില്‍ മൈന്‍ക്രാഫ്റ്റ് കളിച്ചു തുടങ്ങി, 16-ാം വയസില്‍ തന്നെ ഹാക്കര്‍മാരുടെ ഫോറങ്ങളിലൂടെ വളര്‍ന്ന് ബിറ്റ് കോയിന്റെ ലോകത്തെത്തുന്നവരുടെ സ്ഥിതിയൊക്കെ പേടിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെയും , കൂട്ടുകാരുടെയും ശ്രദ്ധയും പരിചരണവും കിട്ടാത്ത ചില കുട്ടികളാണ് ഇത്തരത്തിലുള്ള പാതകള്‍ തിരഞ്ഞെടുക്കുന്നത്. വിഡിയോ ഗെയിമുകളടക്കം കുട്ടികളെ ചിലയവസരങ്ങളില്‍ വഴിതെറ്റിച്ചു വിടുന്നതായി കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകത്തെ ഗ്യാംബ്ലിങ് വ്യവസായത്തിന്റെ മൂല്യം 4500 കോടി ഡോളറാണത്രെ. ആഗോളതലത്തില്‍ ചൂതാട്ടത്തിനു പേരെടുത്ത ചില കമ്പനികളാണ് സ്ലോട്ടോ ക്യാഷ് കസിനോ, ജംബാബെറ്റ്, ഡ്രെയ്ക് കസിനോ, റോയല്‍ എയ്‌സ് കസിനോ, വെഗാസ് ക്രെസ്റ്റ് കസിനോ, പ്ലാനെറ്റ് 7 കസിനോ, ലക്കി ക്രീക് കസിനോ തുടങ്ങിയവ. ഇവിടങ്ങളില്‍ പോക്കര്‍, കസിനോ, സ്‌പോര്‍ട്ട് ബെറ്റിങ് തുടങ്ങിയ കളികളാണ് നടക്കുക. വിനോദം, വാണിജ്യം, മറ്റുള്ളവ തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇവ നടത്തുന്നത്. ഓണ്‍ലൈന്‍ ഗ്യംബ്ലിങിന്റെ കുത്തകയും അമേരിക്കയുടെ കൈയ്യിലാണ്.
പലരെയും ചൂതാട്ടത്തിന്റെ ലോകത്തിലേക്കു നയിക്കുന്നത് പല കാരണങ്ങളാണ്. ചിലര്‍ വെറുതെ ഇത് എന്താണെന്നറിയാന്‍ പങ്കെടുത്തു തുടങ്ങി, പെട്ടു പോകുന്നവരും ഉണ്ട്. പരമ്പരാഗത കസിനോകളുടെ രീതി തന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലും സംഭവിക്കുന്നത്. പലപ്പോഴും ഒരു ആപ് ഡൗണ്‍ലോഡ് ചെയ്താണ് ഇതു തുടങ്ങുന്നത്. വെറുതെ എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ചെറിയൊരു തുക നിക്ഷേപിച്ച് കളി തുടങ്ങുന്നു.
കസിനോ ഗെയ്മുകള്‍ ഓണ്‍ലൈനായും ആപ്പിലൂടെയും കളിക്കാം. ബ്ലാക്ജാക്, ബക്കാരറ്റ് തുടങ്ങിയവ ഇങ്ങനെ കളിക്കാം. ഓണ്‍ലൈനില്‍ കൂടുതല്‍ വൈവിധ്യമുള്ള തിരഞ്ഞെടുപ്പും നടത്താം. കളിയുടെ ഫലം തീരുമാനിക്കപ്പെടുന്നത് റാന്‍ഡം നമ്പര്‍ ജനറേറ്ററായിരിക്കാം. എന്നാല്‍, ഇതില്‍ വിജയിക്കാന്‍ ചില തന്ത്രങ്ങളും ഉണ്ട്. നിങ്ങള്‍ പൈസ നേടിയാല്‍ പോലും അത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടിലായിരിക്കും സൂക്ഷിക്കുക. നിങ്ങള്‍ കളിക്കാനായി കൂടുതല്‍ ക്രെഡിറ്റ് വാങ്ങാന്‍ അതുപയോഗിക്കുമെന്ന തോന്നല്‍ മൂലമാണത്.
മിക്കവാറും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും സാഹസമാണ്. എന്നാല്‍, വളരെ പഠനത്തിനു ശേഷം തിരഞ്ഞെടുക്കുന്ന ചില ആപ്പുകള്‍ വലിയ പരുക്കില്ലാതെ രക്ഷപെടാന്‍ ചൂതാട്ട ജ്വരക്കാരെനെ അനുവദിക്കുന്നു.ഫ്രീ ഗെയിമുകളില്‍ നിന്ന് ഒന്നും നേടാനും ,നഷ്ടപ്പെടാനുമില്ല. പൈസ ഇട്ടാല്‍ മാത്രമെ പൈസ കിട്ടൂ. നഷ്ടപ്പെടുകയും ചെയ്യൂ. എന്നാല്‍, ചിലര്‍ ഇത്തരം ഫ്രീ ഗെയിമുകള്‍ കാശുവച്ചുള്ള കളികള്‍ക്കുള്ള പരിശീലനത്തിനായി ഉപയോഗിക്കാറുണ്ട്. നിയമങ്ങളും സാധ്യതകളും , തന്ത്രങ്ങളും പഠിക്കാന്‍ ഇവ അവസരമൊരുക്കുന്നു. നിങ്ങളുടെ ചൂതാട്ടജ്വരത്തെ ഉണര്‍ത്താനും. എന്നാല്‍, ജയമോ തോല്‍വിയോ പ്രശ്‌നമല്ല, വെറുതെ ഗെയിം കളിക്കണമെന്നേയുള്ളു, എന്നുള്ളവര്‍ക്ക് ഇത് നല്ല നേരമ്പോക്കാണെന്നു പറയുന്നവരും ഉണ്ട്.
നല്ല ചൂതാട്ട വെബ്‌സൈറ്റുകള്‍ കണ്ടെത്തുന്ന രീതിക്ക്
ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാണ് നല്ലത്. സേര്‍ച്ചു ചെയ്തും മറ്റും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് സ്ഥിരം ചൂതാട്ടത്തിലേര്‍പ്പെടുന്നവരോട് നേരിട്ടു ചോദിക്കുന്നതാണ്. ഒരു വെബ്‌സൈറ്റില്‍ കടന്നാല്‍, അതിന് ശരിക്കും റജിസ്‌ട്രേഷനുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം. സംശയം തോന്നിയാല്‍ അത് അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചേക്കുക. ചില വെബ്‌സൈറ്റുകള്‍ ഫ്രീ ട്രയലുകള്‍ അനുവദിക്കുന്നു. പരീക്ഷിച്ചു നോക്കേണ്ടവര്‍ക്ക് ഇത് കളിക്കാം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നു. എന്നാല്‍, ആ ശീലമില്ലാത്തവര്‍ അതു തുടങ്ങാതിരിക്കുന്നതായിരക്കും നല്ലത്.
കുറച്ച് വര്‍ഷങ്ങളായി ഈ ഗെയിം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ സമയത്താണ് ഈ ഗെയിമിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയത്.ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധനസമ്പാദന മാര്‍ഗമായി റമ്മിയെ കണ്ടവര്‍ മുതല്‍ നേരംപോക്കിനായി ഈ കളിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയവര്‍ വരെ ഓണ്‍ലൈന്‍ റമ്മി കളിക്കാരുടെ കൂട്ടത്തിലുണ്ട്. തുടക്കത്തില്‍ കളിയില്‍ ജയിക്കുകയും തുക ഇരട്ടിയായി തിരിച്ചുകിട്ടുകയും ചെയ്യുന്നത് ആളുകളെ വല്ലാതെ ആകര്‍ഷിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാലറ്റില്‍ തുക നിക്ഷേപിച്ച് ശേഷം അതുവെച്ചാണ് കളി തുടങ്ങുന്നത് പലപ്പോഴും വാലറ്റില്‍ പണം തീര്‍ന്നാല്‍ ആപ്പുകള്‍ തന്നെ ചെറിയ ബോണസുകള്‍ നല്‍കും. അതിനാല്‍ കളി തുടരും.
ഈ കളിയില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകള്‍ ഒട്ടേറെയാണ്. കാരണം നമ്മള്‍ കളിക്കുന്നത് യഥാര്‍ത്ഥ വ്യക്തികളോടാണോ കമ്പനിയുടെ തന്നെ കമ്പ്യൂട്ടറുകളോടാണോ എന്നത് അറിയാനേ ആകില്ല. വലിയ തുക വെച്ച് കളിക്കാന്‍ തുടങ്ങുമ്പോൾ തന്നെ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും പെട്ടെന്ന് ചില തിരിമറികള്‍ നടക്കുന്ന പോലെയും തോന്നും. പിന്നീട് ലക്ഷങ്ങള്‍ ഇങ്ങിനെ പോകുമ്പോഴാണ് ഓണ്‍ലൈന്‍ റമ്മിയെക്കുറിച്ചും ഇതിനു പിന്നിലെ അപകടങ്ങളെക്കുറിച്ചും അറിയാൻ തുടങ്ങുന്നത്.
പണം നഷ്ടപ്പെടുന്നതിന്റെ അപകട സാധ്യതകള്‍ക്കൊപ്പം തന്നെ പ്രധാനമായി ഉയരുന്ന ഒരു സംശയം ഓണ്‍ലൈന്‍ റമ്മി നിയമപരമാണോ എന്നുള്ളതാണ്. പണം വെച്ചു ചീട്ടുകളിച്ചാല്‍ പൊലീസ് പിടിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുന്ന നിയമങ്ങളുള്ള സ്ഥിതിക്ക് എങ്ങനെയാണ് ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പിന് പരസ്യമായി സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് സംശയമുന്നയിക്കുന്നവരുണ്ട്.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത നിയമം നിലവിലില്ല. ഒരു കളിയില്‍ ഭാഗ്യത്തിനേക്കാള്‍ കഴിവിനും ബുദ്ധിക്കുമാണ് പ്രധാന്യമെങ്കില്‍ അത് നിയമം മൂലം നിരോധിച്ചിട്ടുള്ള ചൂതാട്ടത്തിന്റെ പരിധിയില്‍ പെടില്ലെന്നാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം. അസം, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ഇല്ലാതെ വാതുവെപ്പ് വരുന്ന കളികളെല്ലാം നിരോധിച്ചിട്ടുള്ളത്.കേരളത്തില്‍ കേരള ഗെയിമിംഗ് ആക്ട് 1960 പ്രകാരമാണ് ചൂതാട്ടം പോലെ പണം ഉള്‍പ്പെടുന്ന വാതുവെപ്പ് കളികള്‍ നിരോധിച്ചിട്ടുള്ളത്.
ഓണ്‍ലൈന്‍ റമ്മിയിലെ വാതുവെപ്പുമായി ബന്ധപ്പെട്ട ഒരു കേസ് കേരള ഹൈക്കോടതിയിലെത്തിയപ്പോൾകേരള ഗെയിംമിങ് ആക്ടിനെ കൂടാതെ 1976ല്‍ സര്‍ക്കാര്‍ ഇറക്കിയ ഒരു നോട്ടിഫിക്കേഷനും ഈ കേസില്‍ കോടതി പരിഗണിച്ചിരുന്നു. ഈ നോട്ടിഫിക്കേഷനില്‍ സൈഡ് ബെറ്റിംഗ് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ റമ്മിയെ നിരോധിത കളികളുടെ കൂട്ടത്തില്‍ പെടുത്തേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കേസിലെ വിധി പ്രകാരം ഓരോ കേസുകളും പ്രത്യേകമായി അന്വേഷിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ എന്നു കോടതി വ്യക്തമാക്കി. അതായത് ഓരോ കേസിലും വാതുവെച്ച തുകയും കളിയുടെ രീതിയും മറ്റു അനുബന്ധ കാര്യങ്ങളും പരിശോധിക്കണം.അങ്ങിനെ നോക്കുമ്പോള്‍ പണം വെച്ചുള്ള ചൂതാട്ടം നിരോധിച്ചുക്കൊണ്ടുള്ള നിയമമുള്ളതുപോലെ ഓണ്‍ലൈന്‍ റമ്മി പൂർണ്ണമായി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പക്ഷെ അതുകൊണ്ട് ആരെങ്കിലും പരാതിയുമായി വരികയാണെങ്കില്‍ പൊലീസിന് കേസെടുക്കാതെ ഒഴിവാക്കി വിടാനാകില്ല . ക്ലബുകളിലും മറ്റും ചൂതാട്ടത്തെക്കുറിച്ചോ പണം വെച്ചുള്ള ചീട്ടുകളിയെ കുറിച്ചുംം മറ്റും പരാതി വരുമ്പോള്‍ അന്വേഷണം നടക്കാറുണ്ട്. ഓണ്‍ലൈന്‍ റമ്മിയുടെ കാര്യത്തില്‍ നേരിട്ടുള്ള റെയ്ഡുകള്‍ നടക്കില്ലായിരിക്കും. ഓണ്‍ലൈന്‍ ഓപ്പറേറ്റേഴ്‌സ് ഈ കേരള ഗെയിമിങ് ആക്ടിംഗിന്റെ പരിധിയില്‍ വരുന്നുണ്ടോയെന്ന ചോദ്യവുമുണ്ട്. ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ അനധികൃതമായി വലിയ ലാഭമുണ്ടോക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ അത് ഉറപ്പാക്കാനാകു. പൊലീസ് അന്വേഷണം നടത്തിയാലേ അത് കണ്ടെത്താനാകൂ.
2021 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മി ആദ്യം നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി ആണ് റമ്മിയെന്നും കളിക്കുന്നത് ഓൺലൈൻ പ്ലാറ്റ് ഫോമിലാണ് എന്നീ കാരണങ്ങളാൽ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. വൈദഗ്ധ്യം വേണ്ട ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് കേന്ദ്രനിയമം. ഇത് മുതലെടുത്താണ് ഓൺലൈൻ മരണക്കളി തുടരുന്നത്. റമ്മി കളിച്ചതിലൂടെ ഉണ്ടായ നഷ്ടം കാരണം കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകൾ ഉണ്ടായതെന്ന് പൊലീസിന്റെ കണക്ക്.
എന്താണ് ഓൺലൈൻ ചൂതാട്ടത്തിൽ നടക്കുന്നത് എന്നറിയാതെ പെട്ട് പോകുന്നവരാണ് കൂടുതലും. ഒരു ആപ്പ് ഡൗൺലോഡ് ചെയ്താണ് പലപ്പോഴും ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കുന്നത്. പരമ്പരാഗത കസിനോകളുടെ രീതി പോലെ ചെറിയൊരു തുക നിക്ഷേപിച്ച് കളി തുടങ്ങുന്നവർ കുറച്ചു കഴിയുമ്പോൾ പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഭ്രമം മൂത്ത് കൂടുതൽ പണം നിക്ഷേപിച്ചു തുടങ്ങുന്നു. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ കൂടുതൽ പണം ഇറക്കി കളിക്കുന്നവർ പലപ്പോഴും പറ്റിക്കപെടാറുണ്ട്.
ഇന്ത്യയിലെ മുൻനിര ഓൺലൈൻ റമ്മി ഗെയിമുകൾ ഇവയൊക്കെയാണ്
⚡1. റമ്മി സർക്കിൾ
⚡2. ജംഗ്ലീ റമ്മി
⚡3. Ace2Three
⚡4. Adda52 Rummy
⚡5. താജ് റമ്മി
⚡6.സില്‍ക്ക് റമ്മി
⚡7.ജംഗിള്‍ റമ്മി
⚡8. റമ്മി ഗുരു
⚡9.റമ്മി കള്‍ച്ചര്‍
⚡10.റമ്മി പാഷന്‍
⚡11.എയ്സ് റമ്മി