Type Here to Get Search Results !

ആദ്യ യാത്രയിൽ നല്ല വരുമാനം നേടി കൊച്ചി വാട്ടർ മെട്രോ. 6,559 യാത്രക്കാരണ് ബുധാനാഴ്ച വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്



കൊച്ചി: ആദ്യ യാത്രയിൽ നല്ല വരുമാനം നേടി കൊച്ചി വാട്ടർ മെട്രോ. 6,559 യാത്രക്കാരണ് ബുധാനാഴ്ച വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വലിയ രീതിയിലുളള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. ടൂറിസ്റ്റുകൾ ഉൾപ്പെടെ ആദ്യ യാത്രിയിലുണ്ടായിരുന്നു. തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടിയും വന്നു. അതേസമയം ടിക്കറ്റ് വിൽപ്പന വഴി ലഭിച്ച വരുമാനം കെഎംആർഎൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് പുറത്തുവിടുമെന്നാണ് വിവരം.

വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണം തുടങ്ങി. കൂടുതൽ പേരിലേക്ക് സ്മാർട്ട് കാർഡുകൾ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവ്വീസ് ആരംഭിച്ചത്. ഓരോ 15 മിനുട്ടിലും ബോട്ട് സർവ്വീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. വൈറ്റില-കാക്കനാട് റൂട്ടിൽ ഏപ്രിൽ 17 ന് സർവീസ് ആരംഭിക്കുക.

പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ബോട്ട് സർവീസിൽ വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം എംഡി ലോക്‌നാഥ് ബെഹ്‌റയും യാത്രയിൽ പങ്കുചേരും. നഗരത്തോടു ചേർന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടലിലും കായലിലും ഒരേ പോലെ സുഗമമായ യാത്ര ഉറപ്പാക്കുന്ന പദ്ധതി പൂർണമായും പ്രവർത്തന ക്ഷമമാകുമ്പോൾ പ്രതിവർഷം 44000 ടൺ CO2 ഉദ്വമനം കുറയുമെന്നാണ് കരുതുന്നത്. പ്രതിദിനം 34000 യാത്രക്കാരെയാണ് വാട്ടർ മെട്രോയിൽ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad