കൊല്ലം അഞ്ചലിലാണ് വൃദ്ധന് ദാരുണ മരണം സംഭവിച്ചത്. എഴുപത് വയസോളം പ്രായമുള്ള വൃദ്ധനെയാണ് ബൈക്ക് യാത്രികൻ ഇടിച്ചിട്ടത്. അപകടത്തിന് ശേഷം ബൈക്ക് യാത്രക്കാരൻ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. വൃദ്ധൻ വഴിയരികിൽ ചോര വാർന്നു കിടന്നിട്ടും ആളുകൾ കാഴ്ചക്കാരായി മാറി. പലരും മൊബൈൽ ഫോണിൽ ദൃശ്യം പകർത്താനാണ് ശ്രമിച്ചത്. അപകടം കണ്ടവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് പറയുന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് മനുഷ്യ സ്നേഹിയായ ഒരു വെക്തി ജീപ്പുമായി എത്തുകയും പരിക്കെറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നതും.
കേരള മനസാക്ഷിയോടുള്ള ഒരു ചോദ്യമായി മാറിയിരിക്കുകയാണ് കൊല്ലം അഞ്ചലിലെ വൃദ്ധന്റെ മരണം.