Type Here to Get Search Results !

അട്ടപ്പാടി മധു കേസ്: പതിനാലാം സാക്ഷിയും കൂറ് മാറി; തുടര്‍ച്ചയായ നാലാം കൂറുമാറ്റം



പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ പതിനാലാം സാക്ഷിയും കൂറ് മാറി.


ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്‍.


കേസിലെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവുണ്ടായിരുന്നു .പാലക്കാട് ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നല്‍കുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കാനും തീരുമാനമായിരുന്നു.


അട്ടപ്പാടി മധുകേസില്‍ സാക്ഷികള്‍ കൂറ് മാറുന്നതില്‍ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് സങ്കടം പറഞ്ഞിരുന്നു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍

പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസില്‍ നിന്ന് പിന്മാറാന്‍ വലിയ സമ്മര്‍ദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.


12ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്. കൂറുമാറാതിരിക്കാന്‍ പണം ചോദിക്കുകയാണ് സാക്ഷികളെന്ന് സരസു പറഞ്ഞിരുന്നു. ഇതിനിടെയാണ്. അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്നു കാണിച്ച്‌ മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. മണ്ണാര്‍ക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad