Type Here to Get Search Results !

നയനമനോഹരം ഗുണ്ടല്‍പേട്ടയിലെ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങള്‍



പുല്‍പള്ളി: മഞ്ഞപ്പട്ടണിഞ്ഞ ഗുണ്ടല്‍പേട്ടയിലെ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം നുകരാന്‍ സന്ദര്‍ശക പ്രവാഹം.

കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും മാറിയതോടെയാണ് എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്.


കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോവിഡിനെത്തുടര്‍ന്ന് പൂകൃഷി ഇവിടെ കുറവായിരുന്നു. ഇത്തവണ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്തിട്ടുള്ളത്. കേരളത്തില്‍ മഴയാണെങ്കിലും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് മഴ തീരെയില്ല. സൂര്യകാന്തി ചെടികളാണ് നിറയെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്.


എണ്ണ ആവശ്യങ്ങള്‍ക്കായാണ് ഇവ ഏറെയും കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലി പൂക്കള്‍ പെയിന്റ് കമ്ബനികള്‍ക്കുവേണ്ടിയും കയറ്റി പോകുന്നു. മൂന്ന് മാസം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന കൃഷിയായതിനാല്‍ ധാരാളം കര്‍ഷകര്‍ ഈ രംഗത്തുണ്ട്. സുല്‍ത്താന്‍ ബത്തേരി-മൈസൂരു ദേശീയപാതയിലെ പൂപ്പാടങ്ങള്‍ ഈ വഴി യാത്ര ചെയ്യുന്നവരുടെ മനസ് കുളിര്‍പ്പിക്കാന്‍ പര്യാപ്തമാണ്.


ഇവിടത്തെ കാഴ്ചകള്‍ കാണാന്‍ മാത്രം ദൂരെദിക്കുകളില്‍ നിന്നും ആളുകളെത്തുന്നു. പൂപ്പാടങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനും മറ്റും നിശ്ചിത പൈസയും ഇപ്പോള്‍ ഉടമകള്‍ ഈടാക്കുന്നുണ്ട്. അതും അവര്‍ക്ക് വരുമാനമായി മാറുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad