Type Here to Get Search Results !

'അടുത്തത് കൊക്കകോള'; കൊക്കെയ്ന്‍ അടങ്ങിയ കോള തിരികെ കൊണ്ടു വരുമെന്ന് ഇലോണ്‍ മസ്‌ക്



കാലിഫോര്‍ണിയ: സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത ലക്ഷ്യവും പ്രഖ്യാപിച്ച്‌ ഇലോണ്‍ മസ്‌ക്.

ശീതളപാനിയമായ കൊക്കകോള കമ്ബനിയെ സ്വന്തമാക്കണമെന്നാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ആഗ്രഹം. കൊക്കെയ്ന്‍ അടങ്ങിയ കൊക്കകോളയെ തിരികെ കൊണ്ടു വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


' അടുത്തതായി ഞാന്‍ വാങ്ങാന്‍ പോകുന്നത് കൊക്കകോളയാണ്. കൊക്കെയ്ന്‍ കോളയില്‍ തിരികെ ഇടും' ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

ഇതിന് മുമ്ബ് മക്‌ഡൊണാള്‍ഡ് വാങ്ങി ഐസ്‌ക്രീം മെഷിനുകളെല്ലാം ശരിയാക്കാന്‍ പോകുന്നു എന്ന് ട്വീറ്റിന്റെ സ്്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

1885ല്‍ ഫാര്‍മസിസ്റ്റായ ജോണ്‍ പെംബര്‍ട്ട് ആദ്യമായി കൊക്കകോള നിര്‍മ്മിക്കുമ്ബോള്‍ കൊക്കെയിന്‍ നിയമ വിധേയമായിരുന്നെന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് എബ്യൂസിന്റെ റിപ്പോര്‍ട്ട്. കൊക്ക ഇലയില്‍ നിന്നെടുത്ത കൊക്കെയന്‍ സത്താണ് പാനിയിത്തില്‍ ഉപയോഗിച്ചിരുന്നത്. മസ്തിഷ്‌കത്തിനുള്ള ടോണിക്കാണെന്നും ബൗദ്ധീക പാനിയമെന്നുമാണെന്നാണ് പെംബര്‍ട്ടണ്‍ കൊക്കകോള വിശേഷിപ്പിച്ചത്. 1990കളിലാണ് കൊക്കെയ്ന്‍ കോളയില്‍ നിന്ന് ഒഴിവാക്കിയത്.


ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഏപ്രില്‍ ഒന്നിനുള്ള ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക സ്വകാര്യ ഉടമസ്ഥതയില്‍ വന്നാല്‍ മാത്രമെ പൂര്‍ണമായും അഭിപ്രായ സ്വാതന്ത്രമുള്ളയിടമായി ട്വിറ്റര്‍ മാറുകയുള്ളൂ എന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad