Type Here to Get Search Results !

ആരാണ് പുലയർ ?എന്താണ് അവരുടെ പൂർവ്വ ചരിത്രം.



പുലയർ എന്ന നാമത്തിൽ അവർ അറിയപ്പെടാനുണ്ടായ കാരണം എന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് പലരും നല്കുന്ന ഉത്തരങ്ങൾക്ക് വ്യക്തമായ ആധികാരിക തെളിവുകളുടെ അഭാവം ഉളളതായി കാണുന്നു.പുലയരുടെ ചരിത്രം പറയുന്ന പുലയ സമൂഹത്തിലെ പലരും തെറ്റായ ചില നിഗമനങ്ങളിലെത്തി വസ്തുതകളിൽ നിന്ന് വഴിമാറി സഞ്ചരിച്ച് കെട്ടുകഥകളെ മാത്രം ആശ്രയിച്ച് പുലയ ചരിത്ര രചന നടത്തികൊണ്ടിരിക്കുകയാണ്.

 "പുലയർ " എന്ന പേര് ചാർത്തികിട്ടുന്നതിനു മുൻപ് അവർ സമൂഹത്തിൽ ആരായിരുന്നു എന്നും

ആ മനുഷ്യർക്ക് യഥാർത്ഥത്തിൽ പുലയർ എന്ന പേര് ചാർത്തികിട്ടിയത് ഏത് സമയത്താണ് എന്നും അറിയേണ്ടതുണ്ട്....കാരണം അവിടെ നിന്നു തന്നെയാണ് പുലയരുടെ ചരിത്രം ആരംഭിക്കുന്നത്.....


ആദ്യകാല സംഘകാല തമിഴകത്തെ ഭൂമിശാസ്ത്രപരമായി അഞ്ച് പ്രദേശങ്ങളായി തരം തിരിച്ചിട്ടുണ്ട്.ഇതിൽ കൃഷിക്ക് അനുയോജ്യമായ ജലസൗകര്യമുളള സമതലപ്രദേശത്തെ "മരുതം" എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഈ മരുതം ദേശത്തെ ജനങ്ങളാണ് വെള്ളാളർ എന്ന് വിളിച്ചിരുന്ന സമൂഹം.

കാർഷികസമൂഹമായിരുന്ന ഒരേ ഗോത്രത്തിൽ പ്പെട്ട ഈ വെളളാളരന്മാരിൽ കൃഷിഭൂമിയുടെ ജന്മികളായ ഒരു വിഭാഗവും കൃഷിപണിക്കാരായ മറ്റൊരു വിഭാഗവും കാലക്രമേണ ഉണ്ടാവുകയും അത് പിന്നീട് ഭൂസമ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗമായി മാറുകയുണ്ടായി.

 കൃഷിപണിയിൽ ഏർപ്പെട്ടിരുന്ന വെളളാളർ പളളർ എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ പളളർ നാട്ടരചന്മാർ തമ്മിലുളള യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നവരുമായിരുന്നു.അതിനാൽ മല്ലർ എന്ന പേരും ഇവർക്ക് ഉണ്ടായിരുന്നു.കൃഷിയിടങ്ങളിൽ അധ്വാനിച്ച് മരുതം നാട് സമൃദ്ധിയിലും ഐശ്വര്യത്തിലും നിലനിർത്തി കൊണ്ടു പോന്നത് ഈ വെള്ളാളർ സമൂഹമാണ്.

കർഷക സമൂഹമായ വെളളാളരുടെ

ഗോത്രദൈവം വേന്തനാണ്.

ഏതൊരു സാമുദായത്തിനും സാമുദായികപരമായ ചടങ്ങുകളിൽ പ്രധാനം ദൈവാരാധന ആണ് .അത് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് മരണാനന്തര ചടങ്ങ് ആണ്.അതിനു ശേഷമാണ് സാമുദായികപരമായ മറ്റു ചടങ്ങുകൾക്ക് പ്രാധാന്യം നല്കുന്നുളളൂ. 

വൈദീക ബ്രാഹ്മണരുടെ സ്വാധീനം നിലവിൽ വരാത്ത സംഘകാലത്തിലെ 

വെള്ളാളർ സമൂഹത്തെ സംബന്ധിച്ചാണ് ഇവിടെ പറയുന്നത്. അവരുടെ 

ദൈവാരാധനക്ക് കാർമ്മികത്വം വഹിച്ചിരുന്ന പുരോഹിതനായിരുന്നു" വളളുവൻ".അതു പോലെത്തന്നെ വെളളാളരുടെ ശവസംസ്കാരചടങ്ങുകൾക്ക് 

കാർമ്മികത്വം വഹിച്ചിരുന്ന പുരോഹിതനാണ് "പുലയൻ" .


വളളുവൻ എന്ന പുരോഹിതനും പുലയൻ എന്ന പുരോഹിതനും മറ്റൊരു ഗോത്രത്തിൽ നിന്ന് വന്നവരല്ലാ.അവർ വെളളാളർ സമൂഹത്തിൽ തന്നെ ഉളള പുരോഹിതരുടെ സ്ഥാനപേരാണ്. 

വളളുവൻ വെളളാളരുടെ ദൈവാരധനക്ക് കാർമ്മികത്വം വഹിക്കുന്ന പുരോഹിതനും പുലയൻ വെളളാളരുടെ ശവസംസ്കാരചടങ്ങിൽ കാർമ്മികത്വം വഹിക്കുന്ന പുരോഹിതനും ആയി ആ സ്ഥാനപേരുകളിൽ സമൂഹത്തിൽ ആദരിക്കപ്പെട്ടുവന്നു.


കാലക്രമേണ സംഘകാല തമിഴക സമൂഹത്തിലേക്ക് വൈദീകബ്രാഹ്മണർ കടന്നുവരികയും വൈദീകബ്രാഹ്മണരുടെ 

സ്വധീനം സമൂഹത്തിൽ വർദ്ധിക്കുകയും ചാതുർവർണ്ണ്യ നിയമങ്ങൾ മെല്ലെ മെല്ലെ ഉയർന്നുവരികയും ചെയ്തു തുടങ്ങി.ഈ കാലഘട്ടത്തിൽ ഇതിനകം തന്നെ വെളളാളരുടെ സമൂഹത്തിൽ

ഭൂസമ്പത്തുളള വെളളാളരും കൃഷിപണിക്കാരായ വെളളാളരും തമ്മിൽ സാമൂഹ്യപരമായ വലിയൊരു വേർതിരിവ് ഉടലെടുത്തുകഴിഞ്ഞിരുന്നു.ഭൂ ഉടമകളായ വെളളാളർ മൂപ്പന്മാരും ജന്മികളും നാട്ടുഉടയോരും നാടുവാഴികളും ആയി മാറി.

ഇവർക്കിടയിലുളള സാമ്പത്തികപരമായ ഈ അന്തരം തുടർന്ന് അവർക്കിടയിൽ സാമൂഹ്യപരമായ വലിയൊരു അന്തരം സൃഷ്ടിക്കുകയും അത് വൈദീകബ്രാഹ്മണർക്ക് ആ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ഒരു നല്ല അവസരവുമായിതീർന്നു


സാധാരണക്കാരുടെ മാത്രമല്ലാ രാജാക്കന്മാരുടെയും ശവസംസ്കാരചടങ്ങുകളിൽ കാർമ്മികത്വം വഹിച്ച വെളളാള പുരോഹിതരാണ് പുലയർ.മരണപ്പെട്ടവന്റെ പാപം സ്വയം ഏറ്റുവാങ്ങി പോന്നിരുന്ന പുലയനെന്ന പുരോഹിതനെ ഈ ശവസംസ്കാരചടങ്ങിൽ കാർമ്മികത്വസ്ഥാനത്തു നിന്നും വിലക്കിയത് വൈദീകബ്രാഹ്മണരാണ്.

വൈദീക വിധിപ്രകാരം പുലയൻ എന്ന പുരോഹിതന്റെ കാർമ്മീകനടപടികൾ മരണപ്പെട്ട വ്യക്തിക്ക് പുണ്യം കിട്ടുന്നതിന് പര്യാപ്തമല്ലാ എന്നും മാത്രമല്ലാ മരിച്ച വ്യക്തി മോക്ഷം കിട്ടാത്ത ആത്മാവ് ആയിതീരുമെന്നും ആ പാപം പുലയനിൽ വന്നുചേരുമെന്നും ബ്രാഹ്മണർ ആരോപിച്ചു.അതുവരെ പുണ്യകർമ്മം ചെയ്തുവന്ന പുലയൻ തലമുറകളായി പാപകർമ്മം ചെയ്തു വന്ന പാപമനുഷ്യജന്മങ്ങളായി വൈദീകബ്രാഹ്മണർ വരുത്തി തീർത്തു.അത്തരത്തിൽ അശുദ്ധി കല്പിക്കപ്പെട്ട പുലയർ കൃഷിപണി തന്നെ തൊഴിലായി സ്വീകരിച്ച് കൃഷിഇടങ്ങളിലേക്കു തന്നെ മടങ്ങിപോവുകയും അവരുടെ പിൻതലമുറ പുലയർ എന്ന് അറിയപ്പെടുകയും ചെയ്തു.


പുലം എന്നാൽ കൃഷി ഇടം..പുലത്തിൽ പണിയെടുക്കുന്നവൻ പുലയൻ എന്നൊക്കെ

ആലങ്കാരികമായി പറയുന്നതാണ്.

ഇന്നത്തെ കർണ്ണാടകത്തിലും തമിഴ്നാട്ടിലും ഈ കർഷകരുടെ സമൂഹം നിലനില്ക്കുന്നുണ്ട്.കർണ്ണാടകത്തിൽ അവർ ഹോളയർ എന്നും തമിഴ്നാട്ടിൽ അവർ പളളർ എന്നും അറിയപ്പെടുന്നു.കേരളത്തിലെ പുലയർ തന്നെയാണ് തമിഴ്നാട്ടിലെ പളളർ. ഇന്നത്തെ കേരളം പഴയ തമിഴകത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. പഴയതമിഴകത്തിൽ വൈദീക ബ്രാഹ്മണരാൽ ഇപ്രകാരം അശുദ്ധികല്പിക്കപ്പെട്ടവരാണ് പുലയൻ എന്ന ശവസംസ്കാരചടങ്ങിലെ കാർമ്മികത്വം വഹിച്ച പുരോഹിതൻ.തലമുറകളായ ശവസംസ്കാരചടങ്ങിൽ കാർമ്മികത്വം വഹിച്ച് പാപം ഏറ്റുവാങ്ങി

അശുദ്ധി ഉളളവനായി തീർന്നെന്നും അതിനാൽ ആ അശുദ്ധി പുലയനിൽ നിന്ന് വിട്ടുപോവുക ഇല്ലാ എന്നും വൈദീകബ്രാഹ്മണർ പ്രചരിപ്പിച്ചിരുന്നു.

ശവസംസ്കാരചടങ്ങിൽ

വൈദീകബ്രാഹ്മണവല്ക്കരണത്തെ തുടർന്ന് ഈ പുരോഹിത സ്ഥാനം പുലയർക്ക് നഷ്ടപ്പെടുകയും അവർ വെളളാളരുടെ പരാമ്പരാഗത തൊഴിലായ കാർഷികതൊഴിലിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.

എന്നാൽ പുലയുമായി ബന്ധപ്പെട്ട പുരോഹിതനാമം അവർക്ക് നഷ്ടപ്പെട്ടതുമില്ലാ.പുലയർ എന്നത് ഒരു കാലത്ത് സംഘകാലസമൂഹത്തിലെ ആദരിക്കുന്ന പുരോഹിത സ്ഥാനമായതിനാൽ ആ പേരിൽ തുടർന്നും വെളളാളരുടെ സമൂഹത്തിൽ അറിയപ്പെടാനും അവർ ആഗ്രഹിച്ചിരിക്കണം.


(

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad