Type Here to Get Search Results !

ഒരു ട്രെയിന്‍ ഉണ്ടാക്കാനുള്ള ചെലവ് എത്രയാണെന്ന് അറിയാമോ? കേട്ടാല്‍ ഞെട്ടരുത്...



ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി കത്തിപ്പടരുകയാണ്

ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങളില്‍ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.


പലയിടത്തും ട്രെയിനുകള്‍ക്ക് തീവെച്ച്‌ നശിപ്പിച്ചു. റെയില്‍വെ സ്റ്റേഷനുകള്‍ ആക്രമിച്ചു. ബിഹാറിലെ ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂര്‍, ചപ്ര എന്നിവിടങ്ങളിലും സമരക്കാര്‍ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും റെയില്‍വെസ്‌റ്റേഷനില്‍ വ്യാപക അതിക്രമം നടന്നു. ചുരുക്കത്തില്‍ അഗ്നിപഥ് പ്രതിഷേധങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത് റെയില്‍വെയ്ക്കാണ്.


ഒരു കോച്ച്‌ കത്തിനശിച്ചാല്‍ മാത്രം റെയില്‍വെക്ക് നഷ്ടമാകുന്നത് കോടികളാണ്. അപ്പോള്‍ ഒരു ട്രെയിന്‍ മുഴുവനായി കത്തി നശിച്ചാല്‍ എത്രരൂപയോളം നഷ്ടമുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...ഇല്ലെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയാം.


ഇന്ത്യന്‍ റെയില്‍വേയില്‍ രണ്ട് തരം കോച്ചുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒന്ന് പരമ്ബരാഗത ഐസിഎഫ് കോച്ചുകളും മറ്റൊന്ന് പുതിയ രീതിയിലുള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുകളുമാണ്. എല്‍എച്ച്‌ബി കോച്ചുകള്‍ ജര്‍മ്മന്‍ മോഡലില്‍ രൂപകല്‍പ്പന ചെയ്ത കോച്ചുകളാണ്. ഇത് കൂടുതല്‍ സുരക്ഷിതമാണെന്നാണ് റെയില്‍വെ പറയുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഈ കോച്ചുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കയറുകയോ പിണങ്ങുകയോ ചെയ്യില്ല. അതുവഴി ആളപായങ്ങള്‍ കുറക്കാന്‍ സാധിക്കുകയും ചെയ്യും.


ഈ കോച്ചുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാണ്. നിലവില്‍ 15,000 എല്‍എച്ച്‌ബി കോച്ചുകളും 35,000 ഐസിഎഫ് കോച്ചുകളുമാണ് റെയില്‍വേയില്‍ ഉപയോഗിക്കുന്നത്. ഐസിഎഫ് കോച്ചുകളുടെ ഉത്പാദനം 2018 ല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.


എല്‍എച്ച്‌ബി കോച്ചിന്റെ നിര്‍മ്മാണച്ചെലവ് 2.5 കോടി രൂപയാണ്. എല്‍എച്ച്‌ബി കോച്ചുകളുടെ മുഴുവന്‍ റേക്കിനും ഏകദേശം 40 കോടി രൂപ ചെലവാകും. അങ്ങനെ വരുമ്ബോള്‍ ഒരു ട്രെയിനിന് ഏകദേശം 110 കോടി രൂപയോളം ചെലവ് വരും. ഐ.സി.എഫ് കോച്ചുകളില്‍ സ്ലീപ്പര്‍ ക്ലാസിന് 79.31 ലക്ഷമാണ് ചെലവ് വരുന്നത്. ജനറല്‍ ക്ലാസിന് 72.16 ലക്ഷവും എസി കോച്ചിന് 1.5 കോടിയുമാണ് ചെലവാകുന്നത്. പാഴ്‌സല്‍ വാന്‍- 56.76 ലക്ഷം,ലഗേജും ബ്രേക്ക് വാനും- 68.26 ലക്ഷം എന്നിവയാണ് മറ്റ് ചെലവുകള്‍.


എല്‍.എച്ച്‌.ബി കോച്ചുകളില്‍ സ്ലീപ്പര്‍ ക്ലാസിന് 1.68 കോടിയും ജനറല്‍ ക്ലാസിന് 1.67 കോടിയും എസി 3 ടയറിന് 2.36 കോടിയുമാണ് ചെലവ് വരുന്നത്. എസി 2ടയര്‍- 2.30 കോടി, എസി ഫസ്റ്റ് ക്ലാസ്- 2.30 കോടി, ലഗേജ്, പാഴ്‌സല്‍ & ജനറേറ്റര്‍ കാര്‍- 3.03 കോടി, പാന്‍ട്രി കാര്‍: 2.32 കോടിയുമാണ് മറ്റ് കോച്ചുകളുടെ ചെലവ് വരുന്നത്. ലോക്കോമോട്ടീവുകളില്‍ ഇലക്‌ട്രിക്ക ലിന് 12.38 കോടിയും ഡീസലിന് 13 കോടിയും ചെലവ് വരുന്നുണ്ട്.


ഇത്രയും കോടികള്‍ ചെലവഴിച്ചാണ് ഓരോ ട്രെയിനിന്റെയും കോച്ചുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തുടനീളം നശിപ്പിക്കപ്പെട്ട ട്രെയിനുകളുടെ നഷ്ടം കണക്കുകൂട്ടിയാല്‍ ഭീമമമായ തുക തന്നെ വരും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad